Wednesday, August 25, 2021

Naduvil - Hall of Fame - നടുവിൽ ചരിത്രം - 2021 August 25 (NHF1) to September 24 ---- NHF6

NHF @ www.drtps-shiksha.in
by DrTPS   
+919447437948 
 


എഴുതപ്പെടാത്ത നടുവിൽ  ചരിത്രം - നമ്മുടെ പൂർവികരും ഭാഗമാകും

കേൾക്കാൻ  -  അറിയാൻ  -  ഓർമ്മിക്കാൻ  -  പറയാം - എല്ലാവര്ക്കും

തിരുത്താൻ  -  അവസരമൊരുക്കുന്ന  -  വേദി  - ഓരോ മീറ്റിലും

നിങ്ങളുടെ പൂർണ സഹകരണം   ഉറപ്പാക്കാൻ

പരിധികളില്ലാത്ത പതിരില്ലാതെ പങ്കിടാൻ

അടുത്ത പ്രോഗ്രാം പ്ലാൻ ചെയ്ത് നമുക്ക് കൂട്ടായ്മ വളർത്താം


----2021  August  25 ----













------NHF2----------  2021 August 31 ---------




-------------NHF3------------2021 September 4-------






---------------NH4-------2021 September  13 --------






-----NHF5--------2021  September 17  --------





ആത്മവിശ്വാസം കൊണ്ട് കീഴടക്കിയ ജന്മു-കശ്മീർ




              യാത്ര, വിദൂര സ്ഥലങ്ങൾക്കിടയിലുള്ള ആളുകളുടെ ചലനമാണ് യാത്ര എന്ന് അറിയപ്പെടുന്നത്. യാത്രകൾ എന്നും പ്രിയപ്പെട്ടത് തന്നെയാണ്, യാത്ര ഇഷ്ട്ടപെടാത്തവരായി ആരും ഇല്ല. ചിലയാത്രകൾ എന്നും ബുദ്ധിമുട്ടുകളും, വെല്ലുവിളികളും നിറഞ്ഞതായിരിക്കും. അതുപോലെ ഒരു യാത്രയാണ്, കണ്ണൂരിലെ നടുവിൽ എന്നാ ചെറുപ്പക്കാരന്റെ യാത്ര.
             അവന്റെയൊരു സ്വപ്നയാത്രയായിരുന്നു കേരളത്തിൽ നിന്നും ജന്മു-കശ്മീരിലേക് ഒരു യാത്ര. ഈ ചെറുപ്പക്കാരന് യാത്രയോടുള്ള അമിതമായ പ്രണയവും, അതിലുപരി ആത്മവിശ്വാസവും ധൈര്യവും തന്നെയാണ് അവന്റെ ലക്ഷ്യത്തിൽ എത്താൻ അവനു തുണയയത്. ഈ യാത്ര സലീമിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.
                     ജൂലൈ 23-നു കണ്ണൂർ ജില്ലയിലെ നടുവിൽ നിന്നും പുറപ്പെട്ട  സലീം കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്‌, മദ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, പഞ്ചാബ്, തുടങ്ങി ഉത്തരേന്തിയയിലെ അപരിചിതമായ ഇടങ്ങളിലൂടെ ഒറ്റക് കാൽനടയായ് സഞ്ചരിച്ചു. യാത്രയ്ക്കിടയിൽ ലഭിക്കുന്ന താമസയിടങ്ങളും, സൗജന്യ ഭക്ഷണവും, വാഹങ്ങളിലെ ഫ്രീ ലിഫ്റ്റും അവനു വളരെ ആശ്വാസമായിരുന്നു. മനുഷ്യജനതയിലെ മനുഷ്യത്വം പൂർണമായും പൊലിഞ്ഞു എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.
                      ഈ ചെറുപ്പകാരന്റെ ഏകനായുള്ള യാത്രയുടെ ദൈർഖ്യത്തിൽ അവനു മടുപ്പ് തോന്നിയിട്ടില്ല എന്നത് വണ്ടീ പ്രസരിപ്പും ഉത്സാഹവും നിറഞ്ഞു നിൽക്കുന്ന ത്രസിപ്പിക്കുന്ന വാക്കുകളിൽ വ്യക്തം. അവന്റെ വാക്കുകളിൽ ഇന്ത്യ എന്ന നമ്മുടെ മഹത്തായ രാജ്യം നൽകുന്ന കരുത്തും, കണ്ട കാഴ്ചകളിലെ വിസ്മയങ്ങളും ആവോളമുണ്ട്. സുന്ദരമായ നമ്മുടെ നാടിന്റെ വൈവിധ്യപൂർണമായ അവൻ കടന്നുപോയ നാടുകളിലെ ആൾക്കാരുടെ സ്നേഹവും നാട്ടുകാരുടെയും, സുഹൃത്തുക്കളുടെയും, അവനു പ്രിയപ്പെട്ട എല്ലാവരുടെയും സ്നേഹം അവന്റെ യാത്രയ്ക് മുന്നോട്ടുള്ള ഊർജമായി മാറിയിരുന്നു.
                നടുവിൽ പോലുള്ള ഗ്രാമത്തിൽ നിന്നും കശ്‍മീരിലേക് ഒരാൾ ഒറ്റക് പോകാൻ തയ്യാറെടുക്കുന്നു എന്ന് പറയുമ്പോൾ തന്നെ മൂക്കത്ത് വിരൽ വെച്ച് ക്‌ളായാക്കിയവരും   ഉണ്ടായിരുന്നു. പക്ഷെ അവന്റെ ഉള്ളിൽ ഒരു ലക്ഷ്യമുണ്ടായിരുന്നു, ജന്മു-കശ്മീരിൽ എത്തുക എന്നുള്ളത്. ആ ലക്ഷ്യത്തിന് മുന്നിൽ അവനെ കളിയാക്കിയവരുടെ മുഖമോ പിൻവലിക്കുന്നവന്റെ  വാക്കുകളോ സലിം ശ്രദ്ധിച്ചില്ല.
                  നമ്മുക്ക് എല്ലാവർക്കും ഒരു മാതൃകയാണ് സലീം എന്നാ ചെറുപ്പക്കാരന്റെ ഈ യാത്ര. യാത്ര  പുറപ്പെടാൻ നേരം വെറും 2500 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ കശ്മീർ വരെ എത്താൻ 2500 രൂപ പോലും വേണ്ട എന്ന് പറയുന്നതാണ് തന്റെ വിജയം എന്ന് സലീം പറയ്യുന്നു.
                  ശരിക്കും ഒരു സാഹസികയാത്ര തന്നെയായിരുന്നു സലീമിന്റേത്, അതും ഈ കൊറോണ കാലഘട്ടത്തിൽ. എന്നാലും ഏത് പ്രതിസന്ധിയെയും മറികടക്കാനുള്ള ആത്മധൈര്യവും വിശ്വാസവും ഈ ചെറുപ്പകാരന് വേണ്ടുവോളം ഇണ്ടായിരുന്നു.
                    സലിം എന്നാ ചെറുപ്പക്കാരൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അവന്റെ മനസ്സിൽ കൽനടയായി കശ്മീർ വരെ എത്തണം എന്നായിരുന്നു ആഗ്രഹം. എന്നാൽ രാത്രികാലത്തെ ചില മോശം സംഭവങ്ങൾ വഴി ആ തീരുമാനത്തിൽ അവൻ മാറ്റം വരുതുകയായിരുന്നു. പിന്നീട് പല വാഹനങ്ങളിലും ലിഫ്റ്റ് ചോദിച്ചിട്ടാണ് അവൻ യാത്ര തുടങ്ങിയത്.
               മുംബൈയിലും, ഡൽഹിയിലും സലിം റെയിൽവേ സ്റ്റേഷനിലാണ് രാത്രി അവന്റെ ക്ഷീണം അകറ്റിയത്. എന്നാൽ രാജസ്ഥാനിൽ എത്തിയ സലിം രാത്രി അഭയം കണ്ടത്തിയത് പോലീസ് സ്റ്റേഷനിൽ ആയിരുന്നു.
             നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദി നന്നായി അറിയാവുന്ന ഈ ചെറുപ്പക്കാരന് യാത്രയ്‌കിടയിൽ  ആളുകളോട് ഇടപെഴകാൻ ഒട്ടും ബുദ്ധിമുട്ട് ഇണ്ടായിരുന്നില്ല എന്നത് അവന്റെ യാത്രയെ സുഖമമാക്കി എന്ന് അവൻ പറയുന്നു.
             വളരെ സഹസികമായ ഒരു യാത്രയായതിനാൽ ഇന്ത്യ ഗേറ്റ് വളരെയധികം ഭംഗിയുള്ളതായി തോന്നിയെന്നും, ബോംബെ നഗരം തനിക് തീരെ ഇഷ്ട്ടപെട്ടില്ല എന്നും, എന്നാൽ ഗുജറാത്തിലെ ചില രീതികൾ തനിക് വളരെ ഇഷ്ട്ടപെട്ടുവെന്നും സലിം പറഞ്ഞു.
               ജന്മുകാശ്മീറിലെ ഉദാമ്പുർ എന്നാ സ്ഥലത്ത് വച്ച് നേരം ഇരുട്ടിയതിനാൽ ഏതെങ്കിലും വണ്ടി കിട്ടുമോ എന്ന് നോക്കി നിൽക്കുന്ന സലീമിന്റെ അടുത്തേക് ഒരു വയസായുള്ള വ്യക്തി വരുകയും, അവനെ വീട്ടിലേക് ക്ഷണിക്കുകയും ചെയ്തു. ഒട്ടും പരിചയമില്ലാതൊരാൾ തന്നെ വീട്ടിലേക് ക്ഷണിക്കുമ്പോൾ അല്പം പേടിയോടെ അവൻ അവരുടെ വീട്ടിലേക് പോയി. എന്നാൽ മലമുകളിലെ അയാളുടെ വീട്ടിൽ നിന്നും 2 കുട്ടികളെ കണ്ടപ്പോൾ അവരുടെ നിഷ്കളങ്കമായ വിടർന്ന ചിരി കണ്ടപ്പോൾ, നേരത്തെ ഉണ്ടായ ഉൾഭയം എല്ലാം കുറഞ്ഞു. അവൻ അന്ന് രാത്രി അവരുടെ വീട്ടിൽ താമസിച്ചു. അവിടെ ഉള്ളവർ വളരെ സന്തോഷത്തോടെ അവനെ സ്വീകരിച്ചു. അവിടത്തെ ഭക്ഷണം തീർത്തും വത്യസ്തമായിരുന്നു.  അവന്റെ ലക്ഷ്യം ഒട്ടും അകലെയല്ല എന്ന സന്തോഷത്തിൽ അവൻ അവിടെ അവരുടെ കൂടെ താമസിച്ചു.
                   മനോഹരമായ താടാകങ്ങളും, മഞ്ഞുമലകളും, ഹരിതാഭമായ താഴ്‌വാരകളും നിറഞ്ഞ ഇന്ത്യയിലെ ഏറ്റവും പ്രകൃതിരാമനീയമായ പ്രദേശങ്ങളിൽ ഒന്നാണ് ജന്മുകാശ്മീർ.
                     ജൂലൈ 23-നു പുറപ്പെട്ട സലിം, ഓഗസ്റ്റ് 13- നാണു ജനമുകാശ്മീരിൽ എത്തുന്നത്. അവിടെ ശ്രീനഗർ എന്നിടത് കുറച്ചു പയ്യന്മാരുടെ കൂടെ താമസിക്കുന്നു.  ഓഗസ്റ്റ് 15- നു ഇന്ത്യക് സ്വാതന്ത്ര്യം കിട്ടിയ ദിവസം ഇന്ത്യയുടെ ത്രിവർണ്ണ പതാക ജനമുവിൽ ഉയർത്താണം എന്ന് അവൻ ആഗ്രഹിച്ചു. പക്ഷെ ആ ദിവസം അവിടെ കർഫ്യൂ ആയത്തിനൽ അല്പം ബുദ്ധിമുട്ടിയാണ് സലിം തന്റെ ലക്ഷ്യം നിറവേറ്റിയത്.
               നമ്മുടെ നാട് നൽകുന്ന ചേർത്തു നിൽപ്പിന്റ അടയാളപ്പെടുത്തലാണ് സലിം കടന്നു പോകുന്ന വഴികളിൽ അവനു ലഭിക്കുന്ന സ്നേഹത്തിന്റെ കൈത്താങ്. അതിലുപരി നമ്മുടെ ഈ മണ്ണ് അത്രമേൽ സ്നേഹം നിറഞ്ഞതായതുകൊണ്ട് അത് തന്നെയായിരുന്നു ഈ യാത്രയിൽ തളർന്നു പോകാത്ത അവന്റെ ഊർജ്ജവും. താൻ കണ്ടതിൽ വച്ച ഏറ്റവും മനോഹരമായ സ്ഥലം ജന്മുകാശ്മീർ ആണെന്ന് സലിം അവകാശപെടുന്നു.
            കശ്മീരിലേക് ഒരു സഹസികയാത്ര നടത്തി അവിടെ ഇന്ത്യയുടെ ത്രിവർണ്ണ പതാക ഉയർത്തികൊണ്ട് ചിരിച്ചു കൊണ്ട് നിൽക്കുന്ന സലിംമിന്റെ ചിത്രം കാണുമ്പോൾ നമ്മുക്കും നമ്മുടെ രാജ്യത്തിനും അഭിമാനിക്കാം.
            "എവിടെയാണെന്നും, എവിടേക്കാണെന്നോ എന്നുള്ള ചോദ്യം, എന്റെ ജീവിതത്തിൽ പലപ്പോഴും പ്രശസ്തിയില്ലാത്ത ഒരു ചോദ്യമായി മാറിയിട്ടുണ്ട്, മിക്കതും പെട്ടന്നുള്ള തീരുമാനങ്ങളാണ്. ചെന്നെത്തുനിടം ലക്ഷ്യം " _ സലിം പറഞ്ഞ വാക്കുകൾ ആണിത്.
          സലീമിന് സാധിക്കുമെങ്കിൽ എല്ലാവർക്കും ഇത് സാധിക്കും. കശ്മീർ ആർക്കും അകലെയല്ല.
   സലീമിന്റെ അടുത്ത സഹസികയാത്രയ്ക് കാത്തിരിക്കുന്നു

--ATHYLYA---- Parasini, Kannur ----









Sunday, August 16, 2020

നടുവിൽ കണ്ണൂർ കേരളം തീയഞ്ചേരി കണ്ണൻ നമ്പ്യാർ അനുസ്മരണം [കണ്ണേട്ടൻ ]

 നടുവിൽ കണ്ണൂർ കേരളം തീയഞ്ചേരി കണ്ണൻ നമ്പ്യാർ അനുസ്മരണം 

https://www.youtube.com/watch?v=SAmn68wjGOI

















































🔯🔯🔯🔯🔯🔯🔯🔯🔯🔯🔯
തീയ്യഞ്ചേരി കണ്ണൻ നമ്പ്യാർ അനുസ്മരണം
===================== 

2020 ആഗസ്റ്റ് 16 രാത്രി 7.30 മുതൽ
(ഗൂഗിൾ മീറ്റ് മുഖേന -
7.25 മുതൽ മീറ്റിംങ്ങിൾ join ചെയ്യാവുന്നതാണ്)

7.30 പ്രാർത്ഥന -
സ്വാഗതം - സജീവ്കുമാർ എം പി
അദ്ധ്യക്ഷൻ - ലിജിത്ത് കെ ബി
ഗീതം -നന്ദു ജനാർദ്ദനൻ
ഉത്ഘാടനം: ജഗദീശൻ കെ വി
അനുസ്മരണ ഭാഷണങ്ങൾ- 
👉ഡോ: ടി പി ശശികുമാർ
👉 അഡ്വ:കണ്ണൻ എ പി
👉 കെ പി കേശവൻമാസ്റ്റർ
👉ഷിബു എം
👉ബാലകൃഷ്ണൻ പി വി
👉ദിനേശൻ കെ എൻ
👉സുധാകരൻ എം
👉ബാലകൃഷ്ണൻ മാസ്റ്റർ, പടപ്പേങ്ങാട്
തുടങ്ങിയവർ...
നന്ദി :സുരേഷ് പി കെ
മംഗളശ്ലോകം
🔯🔯🔯🔯🔯🔯🔯🔯🔯🔯🔯

7.25 മുതൽ 👇 ഈ ലിങ്ക് മുഖേന join ചെയ്യാവുന്നതാണ്🙏
Meeting URL: https://meet.google.com/giz-jwep-inj





നമസ്തേ... ശ്രീ. തീയ്യഞ്ചേരി'കണ്ണേട്ടൻ്റെ ദീപ്തമാം ഓർമ്മകൾക്ക് മുന്നിൽആദരവോടെ പ്രണാമം.' നടുവിലെന്ന ഗ്രാമത്തിൻ്റെ സാംസ്കാരിക നവോത്ഥാന മണ്ഡലത്തിൻ്റെ കാരണവർ സ്ഥാനം. അലങ്കരിച്ച് നിറ സാനിധ്യമായി മാറിയ അപൂർവ്വ വ്യക്തിത്വമായിരുന്നു ശ്രീകണേട്ടൻ' ഒരു തരത്തിൽ പറഞ്ഞാൽ ബഹുമുഖ പ്രതിഭയെന്ന് വേണമെങ്കി വിശേഷിപ്പിക്കാൻ തക്കുള്ള .ആൾ'.ജ്യേതിഷ പണ്ഡിതൻ, പാചക വിദഗ്ദൻ ' എന്നീ നിലയിലും നിപുണൻ' നടുവിൻ്റെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളി: ഒരു മഹത്തായ പ്രസ്ഥാനത്തിൻ്റെ കിതപ്പും തുടിപ്പും തൊട്ടറിഞ്ഞ്. അതിലൊരു വ നായ്.പ്രസ്ഥാനത്തിൻ്റെ നായകരുടെ തോൾ ചേർന്ന് പ്രവൃത്തിച്ച 'ഉത്തമ 'സ്വയം സേവകനായിരുന്നു.'ശ്രീകണ്ണേട്ടൻ... ശ്രീ കണ്ണേട്ടനെ ഓർക്കുമ്പോൾ അദ് ദേഹത്തിൻ്റെ സഹോദരൻ ശ്രീ അമ്പു ഏട്ടന്നൊ സ്മരിക്കാതെ വയ്യ: കണ്ണേട്ടന് മുന്നേ നമ്മെവിട്ടു പിരിഞ്ഞ. അമ്പുഏട്ടൻ്റെ നിത്യശാന്തിക്കായും പ്രാർത്ഥിക്കുന്നു: 'രാമലക്ഷ്മണന്മാരായ്.കഴിഞ്ഞ് മാതൃകാ സഹോദരന്മാരായിരുന്നു ഇവർ... രണ്ടു പേരും ഇന്ന് നമ്മോടു കൂടിയില്ല എങ്കിലും ഒരദൃശ്യ' സാമീപ്യമായി. വഴികാട്ടിയായ്.എന്നും കൂടെ ഉണ്ടാവുമെന്ന് നമുക്ക് പ്രത്യാശിക്കാം. പ്രാർത്ഥിക്കും.. ഓം ശാന്തി: ശാന്തി ശാന്തി ...ഹീ...




[21:31, 8/16/2020] DrTPS: https://www.facebook.com/photo.php?fbid=10214770130945478&set=a.1770312576216&type=3&theater
[21:31, 8/16/2020] DrTPS: When we walked into Kannettan's house, he was sitting on a really big old wooden chair, reading a Panchangam - a Hindu almanac and calendar. I've seen older people reading a Panchangam even at other times, and have almost always wondered what interests them so much in it.

'Kannettan is one of the oldest people in the village', my father told us as we walked in. He's well over 90 years old, and lives by himself in a big, scattered home. He didn't recognise me or my brother, but he recognised my father and my uncle the moment he saw them and greeted them with an endearing yet authoritative smile. Before he said another word, he opened the drawer of his old dusty wooden table, pulled out a packet of a snack and offered it to each one of us - slowly. We were full, but it was clear he was making an offer we mustn't refuse.

We spent a good few minutes chatting, most of which included him recollecting stories from when my father was a young boy. He's seen three generations of almost every family in the village, and I'm sure he has the most interesting stories to tell. But we had to leave. As we did, I saw him go back to his book.

I wondered though if his mind was still wandering through now predictable memories from his past. Or maybe he was thinking about the unpredictability of the future. Maybe he was looking for answers in his little book of dates, timekeeping and tables.








കണ്ണൂർ ജില്ലയിലെ നടുവിൽ പ്രദേശത്ത്  സംഘപ്രസ്ഥാനം ആരംഭിക്കാൻ തുടങ്ങിയ യാതനകളും വിഷമങ്ങളും അനുഭവങ്ങളും വിവരിച്ചുതരാൻ കെ ജി മാരാർജിയോടൊപ്പം പ്രവർത്തിച്ച ഓർമ്മ കഥകളും  അദ്വാനിജിയേ കാണാൻ പോയ വീരകഥകളും പറഞ്ഞു തരാൻ 'ഇനി കണ്ണേട്ടൻ ഇല്ല...  ആരായിരുന്നു കണ്ണേട്ടൻ നടുവിൽ പ്രദേശത്തെ RSS പ്രസ്ഥാനത്തിന്റെ അമരക്കാരൻ, ഒരിക്കൽ തൃച്ഛംബരത്ത് പോയപ്പോൾ സംഘശാഖ കണ്ടറിഞ്ഞ കണ്ണേട്ടൻ അതിൽ ആകൃഷ്ടനാവുകയും പിന്നീട് നാട്ടിൽ സ്വന്തം വീട്ടുമുറ്റം സംഘസ്ഥാനമാക്കി വിരലിൽ എണ്ണാവുന്ന  ചെറുപ്പക്കരെ വിളിച്ചുകൂട്ടി ആരംഭിച്ചത് ഒര് മഹാപ്രസ്ഥാനത്തിന്റെ ചെറിയൊരു കണ്ണി ആയിരുന്നു.. അടിയന്തരാവസ്ഥ കാലത്ത് കണ്ണേട്ടനെ അന്വേഷിച്ചു വന്ന പോലീസ് അനുജൻ കുഞ്ഞമ്പു നമ്പ്യാരെ പിടിച്ചു കൊണ്ട് പോയതും മര്ദിച്ചതും പറയുമ്പോൾ ആ വാക്കിൽ പ്രസ്ഥാനത്തോടുള്ള ആവേശം കാണാം... കണ്ണേട്ടന്റെ സ്നേഹം അനുഭവിക്കാത്ത സംഘപ്രവർത്തകർ ഇല്ല കണ്ണേട്ടന്റെ ആധിത്യം സ്വീകരിക്കാത്ത സംഘ പരിവാർ നേതാക്കൾ ഇല്ല... തന്റെ നിലപാട് മരണം വരെ അതിൽ ഉറച്ചുനിന്നു. ഒപ്പം ജാതി മത  രാഷ്ട്രീയഭേദമന്യേ നാട്ടുകാരുടെ മുഴുവൻ ആദരവ് പിടിച്ചുവാങ്ങാനും സാധിച്ചു.. രാഷ്ട്രീയം മാത്രമല്ല അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനും പാചകകലാകാരനായിരുന്നു അദ്ദേഹം..... ഇനി കണ്ണേട്ടൻ ഇല്ല... പക്ഷേ ഓർമ്മകൾ ഒരിക്കലും മറക്കില്ല... അങ്ങ് തെളിച്ച ദീപനാളം കെടാതെ സൂക്ഷിക്കാൻ അനേകായിരം പ്രവർത്തകർ ഉണ്ട്.... നിത്യശാന്തി നേരുന്നു'' ''..............  https://m.facebook.com/story.php?story_fbid=320419299079969&id=100033357049214




തളിപ്പറമ്പ് -നടുവിൽ മേഖലയിലെ ആദ്യകാല സ്വയം സേവകനും സംഘപരിവാർ പ്രവർത്തകരുടെ മാർഗ്ഗദർശിയും മാതൃകാ സ്വയം സേവകനും പാചക വിദഗ്ദനും ജ്യോതിഷിയും പണ്ഡിതനുമായ തിയ്യഞ്ചേരി കണ്ണാട്ടൻ  അന്തരിച്ചു. പുതു തലമുറക്ക് അത്ഭുതമാണ് കണ്ണാട്ടൻ. ശാരീരിക അവശതകൾ അവഗണിച്ച് സംഘ പരിപാടികളിലെ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. പുഞ്ചിരിയോടെ മാത്രമേ കണ്ണാട്ടനെ എല്ലാവരും കണ്ടിട്ടുള്ളൂ ..

ഏതാനും വർഷങ്ങൾക്കു മുൻപ് നടുവിൽ ഹൈസ്കൂളിൽ സംഘത്തിൻ്റെ പ്രാഥമിക ശിക്ഷണ ശിബിരം നടക്കുന്നു. ഭോജന ശാലയുടെ അടുത്തായിരുന്നു എനിക്ക് ചുമതല. പയ്യന്നുരിലുള്ള ഗോപേഷടക്കം കുറച്ച് പ്രബന്ധകന്മാരായ സ്വയം സേവകർ  അവിടെ സംസാരിച്ചുകൊണ്ടു് നിൽക്കുകയായിരുന്നു. അൽപം മാറി കണ്ണാട്ടൻ ഇരുന്നു ഉച്ചത്തിൽ ശ്വാസം വലിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. ബി.ജെ.പിക്കകത്ത് ചില വിഭാഗീയ പ്രശ്നങ്ങൾ നടക്കുന്ന കാലമായിരുന്നു അത്. അക്കൂട്ടത്തിൽ മുതിർന്ന നേതാക്കളിൽ ഒരാൾ അവിടെ ഭക്ഷണം കഴിച്ച് അതുവഴി നടന്നു പോയി. ഉടനെ യുവ സ്വയം സേവകരിൽ ചിലർ രൂക്ഷമായ ഭാഷയിൽ വിമർശനമാരംഭിച്ചു. സംഗതി കൈവിട്ടു പോകുമോയെന്നു ഒരു വേള ഞാനും ഭയപ്പെട്ടു.

പെട്ടന്നു ശ്വാസം ഉറക്കെ വലിച്ച് കണ്ണാട്ടൻ വിളിച്ചു. ബാലകൃഷ്ണാ...കുട്ടികളെ ഇങ്ങ് വിളിക്കൂ. അതു കേട്ടു എല്ലാവരും അദ്ദേഹത്തിനു ചുറ്റിലും കൂടി. കണ്ണാട്ടൻ പറയാൻ തുടങ്ങി. " മക്കളെ കോഴികളെ കണ്ടിട്ടില്ലെ? അത് എല്ലാം തന്നിലേക്കു മാത്രം ചിള്ളി അടുപ്പിക്കുന്നു... ഒന്നും ചിള്ളി പുറത്തേക്കു കളയുന്നില്ല. അങ്ങനെയായിരിക്കണം സ്വയം സേവകർ. എല്ലാവരെയും നമ്മളിലേക്ക് അടുപ്പിക്കുക. നമുക്ക് ആരെയും ഒഴിവാക്കാനില്ല. വെറുക്കാതിരിക്കുക. മക്കളെ, സ്നേഹിക്കുക  എല്ലാവരെയും."  കണ്ണാട്ടൻ്റെ വാക്കുകൾ എല്ലാവരെയും നിശബ്ദരാക്കി. 

സംഘത്തെയറിഞ്ഞ, ഉത്തമ സ്വയം സേവകനായി ജീവിച്ച സ്നേഹനിധിയായ കണ്ണാട്ടൻ്റെ വിയോഗം വലിയ നഷ്ടമാണ്. ഓരോ സ്വയം സേവകനും തൻ്റെ കർമ്മമണ്ഡലത്തിൽ ആദർശത്തിൻ്റെ പരിമളം പരത്തി സമാജത്തിൽ സംഘത്തെ ശക്തിപ്പെടുത്താനുള്ള ദൗത്യം ഏറ്റെടുത്തവരാണ്. അതിനാൽ ഒരു സ്വയം സേവകൻ്റെ വിയോഗം ദു:ഖകരമാണങ്കിലും കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കാനുള്ള പ്രേരണയാണ്.

ഞങ്ങൾക്കെല്ലാം മാർഗ്ഗദർശിയും ഗുരുവുമായ പ്രീയ കണ്ണാട്ടന്.... പ്രണാമം ... https://m.facebook.com/story.php?story_fbid=3111352872253091&id=100001352269342